2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഇരിഞ്ഞാലകുടയിലെ പ്രതിമ

ഇത്തവണ ഓണത്തിന് മദ്യത്തിന്‍റെ കാര്യത്തില്‍ ചാലക്കുടിക്ക് റിക്കോര്‍ഡ് തിരുത്തിയെഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല.കാരണം കമ്പനികള്‍ ഒന്നും ബീവറേജസ് കോര്‍പ്പറേഷന് മദ്യം കൊടുക്കില്ലത്രേ.ഇതിനെപ്പറ്റി പറഞ്ഞപ്പോഴാണ് ഒരു സുഹൃത്ത് ഇരിഞ്ഞാലകുട ,ചാലക്കുടി ഭാഗങ്ങളിലെ മദ്യത്തിന്‍റെ ഉപയോഗത്തെ പറ്റി പറഞ്ഞ കഥ ഓര്മ വന്നത്.കഥ ഇങ്ങനെയാണ്.

പണ്ട് പണ്ടു... വടക്കാഞ്ചേരി,ഒറ്റപ്പാലം,ഷൊര്‍ണൂര്‍ മേഖലയില്‍ നിന്നുള്ള "കുട്ടീ ,ഒന്നിങ്ങട്ട് വര്വാ എന്ന" മട്ടിലുള്ള ഒരുത്തന്‍ തന്‍റെ നാട്ടില്‍ ഉള്ള ഒരു പെങ്കുട്ടിക്ക് വേണ്ടി  കല്യാണം അന്വേഷിക്കാക്കാനായി ചെറുക്കന്‍റെ നാടായ ഇരിഞ്ഞാലകുടയില്‍ എത്തി.ഠാണാവില്‍ വന്ന്‍ ഒരു കടയില്‍ കയറി പുള്ളി അന്വേഷിച്ചു.കടക്കാരന്‍ ചെറുക്കനെ അറിയും.ഇത് നമ്മടെ ജോറേട്ടന്‍റെ മോനല്ലേ‍.ഭയങ്കര ചെത്ത് സ്റ്റ്യൈലാട്ടാ..കൊച്ചിയില്‍ ആണ് ജോലി..ഇടക്കിടെ അമേരിക്കേലൊക്കെ പോണുണ്ടേ.പിന്നെ ചെക്കന് യാതൊരു ദുശ്ശീലോല്യാ.നിങ്ങള്‍ ധൈര്യാട്ടു പെങ്കുട്ടീനെ കൊടുത്തോ..
അല്ല ചെറുക്കനു കുടിയോ വലിയോ അങ്ങനെ വല്ലതും?? ഇത് കേട്ടതും കടക്കാരന്‍റെ മുഖം മാറി.
"അങ്ങട് പുറത്തേക്ക് ഇറങ്ങിയെ."
അല്ല നമ്മള്‍ കല്യാണം ആലോചിക്കുമ്പോള്‍ എല്ലാം അറിയണമല്ലോ.അതുകൊണ്ടു ചോദിച്ചതാ.
അതെന്യാ ഇറങ്ങാന്‍ പറഞ്ഞേ..നീ ദാ അപ്പറത്തെ കടെടെ മോളില്‍ കുതിരപ്പുരത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ട് കുത്തുന്ന ആളെ കണ്ടാ?
ആ കണ്ടു.അത് ഒരു നിങ്ങടെ ഒരു പുണ്യാളനല്ലേ?
"അതേടാ പുണ്യാളനാ.ഇവിടെ ആ പ്രതിമ ഒഴിച്ച് ബാക്കി എല്ലാവരും കുടിക്കും."

കുറച്ചു നാള്‍ മുന്പ് ഒരു ഫങ്ഷന് പോയപ്പോള്‍ ഒരു കാര്യം കൂടി മനസിലായി.അടുത്ത തലമുറയും ചാലക്കുടിയുടെ റിക്കോര്‍ഡ് വിട്ടുകൊടുക്കില്ല.അമ്മയുടെ അടുത്ത് ചിണുങ്ങിക്കൊണ്ടിരുന്ന ഒരു അഞ്ചു വയസ്സുകാരന്‍ കുപ്പി വാങ്ങിക്കൊണ്ട് വന്നത്തോട് കൂടി അത് വച്ചിരിക്കുന്ന കാറിന്‍റെ അടുത്തായി നില്‍പ്പ്.മുതിര്‍ന്നവര്‍ കാറിനകത്തോട്ട് കയറുന്നു.അതുപോലെ സംതൃപ്തരായി ഇറങ്ങുന്നു.അവനെ ആരും വിളിച്ചില്ല.പക്ഷേ അവന്‍റെ അപ്പാപ്പന്‍ കാറില്‍ കയറിയപ്പോള്‍ അവനെയും വിളിച്ചു.ഒരു തുള്ളി ബിയര്‍ നാവില്‍ വച്ച് ഹരിശ്രീ തൊട്ടപ്പോള്‍ അവന്‍ പറഞ്ഞു.അപ്പാപ്പാ ഇതിന് നല്ല ടേസ്റ്റ്.ഇനി മറ്റേ കുപ്പിയില്‍ നിന്നു കുറച്ചു ഒഴിക്ക് എന്നാലേ ശരിക്കും ടേസ്റ്റ് വരൊളോ.

അഭിപ്രായങ്ങളൊന്നുമില്ല: